മന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനത്തെക്കുറിച്ച് എല്‍.ഡി.എഫിന് പരാതി നല്‍കും. അതോടൊപ്പം ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷൻ പ്രഫ.മുഹമ്മദ് സുലൈമാന്‍ അനുരഞ്ജനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിച്ച് തിരികെ വരാമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ക്കോവില്‍ പറഞ്ഞു.
പ്രശ്നം സമാധാനത്തില്‍ പറഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ ഇടത് മുന്നണിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ അറിയിച്ചിരുന്നു. അതിനാല്‍ ഇരുപക്ഷത്തിനിടയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രി അഹമദ് ദേവര്‍കോവിലുമായി അബ്ധുള്‍ വഹാബ് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം വഹാബ് വിഭാഗത്തോട് ഐഎന്‍എല്‍ എന്ന പേര് ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായത്. വൈകീട്ട് നടക്കുന്ന എല്‍ ഡി എഫ് യോഗം സിപിഎം തീരുമാനത്തിന് അംഗീകാരം നല്‍കും. ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്.